Tuesday, October 7, 2008

ഹരിനാമകീര്‍ത്തനം - - തുഞ്ചത്ത്‌ രാമാനുജന്‍ എഴുത്തച്ഛന്‍


ഓംകാരമായ പൊരുള്‍ മൂന്നായ്‌ പിരിഞ്ഞുടനെ-
യാങ്കാരമായതിനു താന്‍ തന്നെ സാക്ഷി, യതു
ബോധം വരുത്തുവതിനാളായി നിന്ന പര-
മാചാര്യരൂപ ഹരി നാരായണായ നമ:

ഒന്നായനിന്നെയിഹ രണ്ടെന്നു കണ്ടളവി-
ലുണ്ടായൊരിണ്ടല്‍ ബത മിണ്ടാവതല്ല മമ
പണ്ടേക്കണക്കെ വരുവാന്‍ നിന്‍ കൃപാവലിക-
ളുണ്ടാകയെങ്കലിഹ നാരായണായ നമ:

ആനന്ദചിന്മയ ഹരേ ഗോപികാരമണ
ഞാനെന്നഭാവമതു തോന്നായ്‌കവേണമിഹ
തോന്നുന്നതാകിലഖിലം ഞാനിതെന്ന വഴി
തോന്നേണമേ വരദ നാരായണായ നമ:

അര്‍ക്കാനലാദിവെളിവൊക്കെ ഗ്രഹിക്കുമൊരൊ
കണ്ണിന്നു കണ്ണു മനമാകുന്ന കണ്ണതിനു
കണ്ണായിരുന്ന പൊരുള്‍ താനെന്നുറയ്ക്കുമള-
വാനന്ദമെന്തു, ഹരി നാരായണായ നമ:

ഹരിനാമകീര്‍ത്തനമിതുര ചെയ്‌വതിന്നു ഗുരു-
വരുളാലെ ദേവകളുമരുള്‍ചെയ്ക ഭൂസുരരും
നരനായ്‌ ജനിച്ചു ഭുവി മരണം ഭവിപ്പളവു-
മുരചെയ്‌വതിന്നരുള്‍ക നാരായണായ നമ:

ശ്രീമൂലമായ പ്രകൃതീങ്കല്‍ തുടങ്ങി ജന-
നാന്ത്യത്തോളം പരമഹാമായ തന്റെ ഗതി
ജന്മങ്ങളും പല കഴിഞ്ഞാലുമില്ലവധി
കര്‍മ്മത്തിനും പരമനാരായണായ നമ:

ഗര്‍ഭസ്ഥനായ്‌ ഭുവി ജനിച്ചും, മരിച്ചു മുദ-
കപ്പോളപോലെ, ജനനാന്ത്യേന നിത്യഗതി
ത്വദ്‌ഭക്തി വര്‍ദ്ധനമുദിക്കേണമെന്‍ മനസി
നിത്യം തൊഴായ്‌വരിക നാരായണായ നമ:

ണത്താരില്‍ മാനിനി മണാളന്‍ പുരാണപുരു-
ഷന്‍ ഭക്തവത്സല,നനന്താദിഹീനനിതി
ചിത്തത്തിലച്യുത കളിപ്പന്തലിട്ടു വിള-
യാടീടുകെന്മനസി നാരായണായ നമ:

പച്ചക്കിളിപ്പവിഴപ്പാല്‍വര്‍ണ്ണമൊത്ത നിറ-
മിച്ഛിപ്പവര്‍ക്കു ഷഡാധാരം കടന്നുപരി-
വിശ്വസ്ഥിതി പ്രളയസൃഷ്ടിക്കു സത്വരജ-
സ്തമോഭേദരൂപ ഹരി നാരായണായ നമ:

തത്വത്തിനുള്ളിലുദയം ചെയ്തിടുന്ന പൊരു-
ളെത്തീടുവാന്‍ ഗുരു പദാന്തേ ഭജിപ്പവനു
മുക്തിക്കു തക്കൊരുപദേശം തരും ജനന-
മറ്റീടുമന്നവനു നാരായണായ നമ:

യെന്‍പാപമൊക്കെയറിവാന്‍ ചിത്രഗുപ്തനുടെ
സമ്പൂര്‍ണ്ണലിഖ്യതഗിരം കേട്ടു ധര്‍മ്മപതി
എന്‍പക്കലുള്ള ദുരിതം പാര്‍ത്തു കാണുമള-
വംഭോരുഹാക്ഷ ഹരി നാരായണായ നമ:

നക്ഷത്രപംക്തികളുമിന്ദുപ്രകാശവു-
മൊളിക്കും ദിവാകരനുദിച്ചങ്ങുയര്‍ന്നളവു
പക്ഷീഗണം ഗരുഡനെക്കണ്ടു കൈതൊഴുതു
രക്ഷിക്കയെന്നടിമ നാരായണായ നമ:

മത്‌പ്രാണനും പരനുമൊന്നെന്നുറപ്പവനു
തത്‌പ്രാണദേഹവുമനിത്യം കളത്രധനം
സ്വപ്‌നാദിയില്‍ ചിലതു കണ്ടിങ്ങുണര്‍ന്നവനൊ-
ടൊപ്പം ഗ്രഹിക്ക ഹരി നാരായണായ നമ:

അന്‍പേണമെന്മനസി ശ്രീനീലകണ്ഠഗുരു-
വംഭോരുഹാക്ഷമിതി വാഴ്ത്തുന്നു ഞാനുമിഹ,
അന്‍പത്തൊരക്ഷരവുമോരോന്നിതെന്മൊഴിയി-
ലമ്പോടു ചേര്‍ക്ക ഹരി നാരായണായ നമ:

ആദ്യക്ഷരത്തിലുളവായൊന്നിതൊക്കെയു, മി-
താദ്യക്ഷരത്തിലിതടങ്ങുന്നതും കരുതി
ആദ്യക്ഷരാലിവയിലോരോന്നെടുത്തു പരി-
കീര്‍ത്തിപ്പതിന്നരുള്‍ക നാരായണായ നമ:

ഇക്കണ്ട വിശ്വമതുമിന്ദ്രാദിദേവകളു-
മര്‍ക്കേന്ദുവഹ്നികളോടൊപ്പം ത്രിമൂര്‍ത്തികളും
അഗ്രേ വിരാട്‌പുരുഷ നിന്മൂലമക്ഷരവു-
മോര്‍ക്കായ്‌ വരേണമിഹ നാരായണായ നമ:

ഈ വന്ന മോഹമകലെപ്പോവതിന്നു പുന-
രീവണ്ണമുള്ളൊരുപദേശങ്ങളില്ലുലകില്‍
ജീവന്നു കൃഷ്ണ ഹരി ഗോവിന്ദ രാമ തിരു-
നാമങ്ങളൊന്നൊഴികെ, നാരായണായ നമ:

ഉള്ളില്‍ക്കനത്ത മദമാത്സര്യമെന്നിവക-
ളുള്ളോരു കാലമുടനെന്നാകിലും മനസി
ചൊല്ലുന്നതാരു തിരു നാമങ്ങളന്നവനു
നല്ലൂ ഗതിക്കു വഴി നാരായണായ നമ:

ഊരിന്നുവേണ്ട ചില ഭാരങ്ങള്‍ വേണ്ടതിനു
നീരിന്നു വേണ്ട നിജദ്വാരങ്ങള്‍ വേണ്ടതിനു
നാരായണാച്യുത ഹരേ എന്നതിന്നൊരുവര്‍
നാവൊന്നേ വേണ്ടൂ ഹരി നാരായണായ നമ:

ഋതുവായ പെണ്ണിന്നുമിരപ്പന്നും ദാഹകനും
പതിതന്നുമഗ്നിയജനം ചെയ്ത ഭൂസുരനും
ഹരിനാമകീര്‍ത്തനമിതൊരുനാളുമാര്‍ക്കുമുട-
നരുതാത്തതല്ല, ഹരി നാരായണായ നമ:

ഋഔഭോഷനെന്നു ചിലര്‍ ഭാഷിക്കിലും ചിലര്‍ ക-
ളിപ്പാപിയെന്നു പറയുന്നാകിലും മനസി
ആവോ നമുക്കു തിരിയാ എന്നുറച്ചു തിരു-
നാമങ്ങള്‍ ചൊല്‍ക ഹരി നാരായണായ നമ:

ലുത്സ്‌മാദി ചേര്‍ത്തൊരു പൊരുത്തം നിനക്കിലുമി-
തജിതന്റെ നാമഗുണമതിനിങ്ങു വേണ്ട ദൃഢം
ഒരു കോടി കോടി തവ തിരുനാമമുള്ളവയി-
ലരുതാത്തതില്ല ഹരി നാരായണായ നമ:

ലൂകാരമാദി മുതലായിട്ടു ഞാനുമിഹ
കൈകൂപ്പി വീണുടനിരക്കുന്നു നാഥനൊടു
ഏകാന്തഭക്തിയകമേ വന്നുദിപ്പതിനു
വൈകുന്നതെന്തു ഹരി നാരായണായ നമ:

എണ്ണുന്നു നാമജപരാഗാദിപോയിടുവാ-
നെണ്ണുന്നിതാറുപടി കേറിക്കടപ്പതിനു
കണ്ണും മിഴിച്ചവനിരിക്കുന്നൊരേ നിലയി-
ലെണ്ണാവതല്ല ഹരി നാരായണായ നമ:

ഏകാന്തയോഗികളിലാകാംക്ഷകൊണ്ടു പര-
മേകാന്തമെന്ന വഴി പോകുന്നിതെന്‍ മനവും
കാകന്‍ പറന്നു പുനരന്നങ്ങള്‍ പോയ വഴി
പോകുന്നപോലെ ഹരി നാരായണായ നമ:

ഐയ്യഞ്ചുമഞ്ചുമുടനയ്യാറുമെട്ടുമുട-
നവ്വണ്ണമെട്ടുമുടനെണ്‍മൂന്നുമേഴുമഥ
ചൊവ്വോടരഞ്ചുമപി രണ്ടൊന്നു തത്ത്വമതില്‍
മേവുന്ന നാഥ ഹരി നാരായണായ നമ:

ഒന്നിന്നു തത്ത്വമിതു ദേഹത്തിനൊത്തവിധ-
മെത്തുന്നിതാര്‍ക്കുമൊരുഭേദം വരാതെ ഭുവി
മര്‍ത്ത്യന്റെ ജന്‍മനില പാപം വെടിഞ്ഞിടുകി-
ലെത്തുന്നു മോക്ഷമതില്‍ നാരായണായ നമ:

ഓതുന്നു ഗീതകളിതെല്ലാമതെന്ന പൊരുള്‍
ഏതെന്നു കാണ്‍മതിനു പോരാ മനോബലവും
ഏതെങ്കിലും കിമപി കാരുണ്യമിന്നു തവ
സാധിക്കവേണ്ടു ഹരി നാരായണായ നമ:

ഔദംബരത്തില്‍ മശകത്തിന്നു തോന്നുമതിന്‍
മീതേ കദാപി സുഖമില്ലെന്നു തത്‌പരിചു
ചേതോവിമോഹിനി മയക്കായ്‌ക മായ തവ
ദേഹോ'ഹമെന്ന വഴി നാരായണായ നമ:

അംഭോജസംഭവനുമമ്പോടു നീന്തി ബത
വന്‍മോഹവാരിധിയിലെന്നേടമോര്‍ത്തു മമ
വന്‍പേടി പാരമിവനമ്പോടടായ്‌വതിനു
മുമ്പേ തൊഴാമടികള്‍ നാരായണായ നമ:

അപ്പാശവും വടിയുമായ്‌ക്കൊണ്ടജാമിളനെ
മുല്‍പ്പാടു ചെന്നു കയറിട്ടോരു കിങ്കരരെ
പില്‍പ്പാടു ചെന്നഥ തടുത്തോരു നാല്‍വരേയു-
മപ്പോലെ നൌമി ഹരി നാരായണായ നമ:

കഷ്ടം ഭവാനെയൊരു പാണ്ഡ്യന്‍ ഭജിച്ചളവ-
ഗസ്‌ത്യേന നീ ബത ശപിപ്പിച്ചതെന്തിനിഹ
നക്രേണ കാല്‍ക്കഥ കടിപ്പിച്ചതെന്തിനിതു-
മോര്‍ക്കാവതല്ല ഹരി നാരായണായ നമ:

ഖട്വാംഗനെന്ന ധരണീശന്നു കാണ്‍കൊരുമു-
ഹൂര്‍ത്തേന നീ ഗതി കൊടുപ്പാനുമെന്തു വിധി?
ഒട്ടല്ല നിന്‍കളികളിപ്പോലെ തങ്ങളില്‍ വി-
രുദ്ധങ്ങളായവകള്‍ നാരായണായ നമ:

ഗര്‍വ്വിച്ചു വന്നൊരു ജരാസന്ധനോടു യുധി-
ചൊവ്വോടു നില്‍പ്പതിനു പോരാ നിനക്കു ബലം
അവ്വാരിധൌ ദഹനബാണം തൊടുത്തതു തി-
ളപ്പിപ്പതിന്നു മതി നാരായണായ നമ:

ഘര്‍മ്മാതപം കുളിര്‍നിലാവെന്നു തമ്പിയൊടു
ചെമ്മേ പറഞ്ഞു നിജപത്നീം പിരിഞ്ഞളവു-
തന്നെത്തിരഞ്ഞു മറുകിച്ചാ മൃഗാക്ഷികളെ
വൃന്ദാവനത്തിലഥ നാരായണായ നമ:

ങാനം കണക്കെയുടനഞ്ചക്ഷരങ്ങളുടെ-
യൂനം വരുത്തിയൊരു നക്തഞ്ചരിക്കു ബത
കൂനോരു ദാസിയെ മനോജ്ഞാംഗിയാക്കിയതു-
മൊന്നല്ലെയാളു, ഹരി നാരായണായ നമ:

ചമ്മട്ടി പൂണ്ടു കടിഞ്ഞാണും മുറുക്കിയുട-
നിന്ദ്രാത്‌മജന്നു യുധി തേര്‍പൂട്ടി നിന്നു ബത
ചെമ്മേ മറഞ്ഞൊരു ശരം കൊണ്ടു കൊന്നതുമൊ-
രിന്ദ്രാത്‌മജന്നെ , ഹരി നാരായണായ നമ:

ഛന്നത്വമാര്‍ന്ന കനല്‍പോലെ നിറഞ്ഞുലകില്‍
മിന്നുന്ന നിന്‍മഹിമയാര്‍ക്കും തിരിക്കരുത്‌
അന്നന്നുകണ്ടതിനെ വാഴ്ത്തുന്നു മാമുനിക-
ളെന്നത്രേ തോന്നി ഹരി നാരായണായ നമ:

ജന്തുക്കളുള്ളില്‍ വിലസീടുന്ന നിന്നുടയ
ബന്ധം വിടാതെ പരിപൂര്‍ണ്ണാത്‌മനാ സതതം
തന്തും മണിപ്രകരഭേദങ്ങള്‍പോലെ പര-
മെന്തെന്തു ജാതമിഹ നാരായണായ നമ:

ഝംകാരനാദമിവ യോഗീന്ദ്രരുള്ളിലുമൊ-
രോതുന്ന ഗീതകളിലും പാല്‍പയോധിയിലും
ആകാശവീഥിയിലുമൊന്നായ്‌ നിറഞ്ഞരുളു-
മാനന്ദരൂപ, ഹരി നാരായണായ നമ:

ഞാനെന്നുമീശ്വരനിതെന്നും വളര്‍ന്നളവു
ജ്ഞാനദ്വയങ്ങള്‍ പലതുണ്ടാവതിന്നു ബത-
മോഹം നിമിത്തമതു പോകും പ്രകാരമിതു
ചേതസ്സിലാക മമ നാരായണായ നമ:

ടങ്കം കുരംഗവുമെടുത്തിട്ടു പാതിയുടല്‍
ശംഖും രഥാംഗവുമെടുത്തിട്ടു പാതിയുടല്‍
ഏകാക്ഷരം തവഹി രൂപം നിനപ്പവനു
പോകുന്നു മോഹവഴി നാരായണായ നമ:

ഠായങ്ങള്‍ ഗീതമിവ നാദപ്രയോഗമുട-
നേകശ്രുതീങ്കലൊരു മിന്നല്‍കണക്കെയുമി-
തേകാക്ഷരത്തിലൊരുമിക്കുന്നപോലെയുമി-
താകാശസൂക്ഷ്മതനു നാരായണായ നമ:

ഡംഭാദിദോഷമുടനെട്ടും കളഞ്ഞു ഹൃദി
മുമ്പേ നിജാസനമുറച്ചേകനാഡിയുടെ
കമ്പം കളഞ്ഞു നിലയാറും കടപ്പതിനു
തുമ്പങ്ങള്‍ തീര്‍ക്ക ഹരി നാരായണായ നമ:

ഢക്കാമൃദംഗതുടിതാളങ്ങള്‍പോലെയുട-
നോര്‍ക്കാമിതന്നിലയിലിന്നേടമോര്‍ത്തു മമ
നില്‍ക്കുന്നതല്ല മനമാളാനബദ്ധകരി
തീന്‍കണ്ടപോലെ ഹരി നാരായണായ നമ:

ണത്വാപരം പരിചു കര്‍മ്മവ്യപായമിഹ
മദ്ധ്യേഭവിക്കിലുമതല്ലെങ്കിലും കിമപി
തത്ത്വാദിയില്‍ പരമുദിച്ചോരു ബോധമതു
ചിത്തേ വരേണ്ടതിഹ നാരായണായ നമ:

തത്ത്വാര്‍ത്ഥമിത്ഥമഖിലത്തിന്നുമൊന്നു ബത
ശബ്ദങ്ങളുള്ളില്‍ വിലസീടുന്ന നിന്നടിയില്‍
മുക്തിക്കു കാരണമിതേ ശബ്ദമെന്നു, തവ
വാക്യങ്ങള്‍ തന്നെ ഹരി നാരായണായ നമ:

ഥല്ലിന്നുമീതെ പരമില്ലെന്നുമോര്‍ത്തുമുട-
നെല്ലാരൊടും കുതറി, വാപേശിയും സപദി
തള്ളിപ്പുറപ്പെടുമഹംബുദ്ധികൊണ്ടു ബത
കൊല്ലുന്നു നീ ചിലരെ നാരായണായ നമ:

ദംഭായ വന്‍മരമതിന്നുള്ളില്‍ നിന്നു ചില
കൊമ്പും തളിര്‍ത്തവധിയില്ലാത്ത കായ്‌കനികള്‍
അന്‍പോടടുത്തരികില്‍ വാഴായ്‌വതിന്നു ഗതി
നിന്‍പാദഭക്തി ഹരി നാരായണായ നമ:

ധന്യോഹമെന്നുമതിമാന്യോഹമെന്നു മതി-
പുണ്യങ്ങള്‍ ചെയ്ത പുരുഷന്‍ ഞാനിതെന്നുമിതി
ഒന്നല്ല കാണ്‍കൊരു കൊടുങ്കാടു ദന്തിമയ-
മൊന്നിച്ചുകൂടിയതു നാരായണായ നമ:

നന്നായ്‌ഗതിക്കൊരു സഹസ്രാരധാരയില-
തന്നീറ്റില്‍ നിന്‍ കരുണ വന്‍മാരി പെയ്തു പുനര്‍
മുന്നം മുളച്ച മുള ഭക്തിക്കു വാഴ്ത്തുവതു-
മിന്നേ കൃപാനിലയ നാരായണായ നമ:

പലതും പറഞ്ഞു പകല്‍ കളയുന്ന നാവു തവ
തിരുനാമകീര്‍ത്തനമിതതിനായ്‌ വരേണമിഹ
കലിയായ കാലമിതിലതുകൊണ്ടു മോക്ഷഗതി
എളുതെന്നു കേള്‍പ്പു ഹരി നാരായണായ നമ:

ഫലമില്ലയാതെ മമ വശമാക്കൊലാ ജഗതി
മലമൂത്രമായ തടി പലനാളിരുത്തിയുടന്‍
അളവില്ലയാതെ വെളിവകമേയുദിപ്പതിനു
കളയാതെ കാലമിഹ നാരായണായ നമ:

ബന്ധുക്കളര്‍ത്ഥഗൃഹപുത്രാദി ജന്‍മമതില്‍
വര്‍ദ്ധിച്ചുനിന്നുലകില്‍ നിന്‍ തത്വമോര്‍ക്കിലുമി-
തന്ധന്നു കാട്ടിയൊരു കണ്ണാടി പോലെ പുന-
രെന്നാക്കിടൊല്ല ഹരി നാരായണായ നമ:

ഭക്ഷിപ്പതിന്നു ഗുഹപോലെ പിളര്‍ന്നു മുഖ-
മയ്യോ, കൃതാന്തനിഹ പിമ്പേ നടന്നു മമ
എത്തുന്നു ദര്‍ദുരമുരത്തോടെ പിമ്പെയൊരു
സര്‍പ്പം കണക്കെ ഹരി നാരായണായ നമ:

മന്നിങ്കല്‍ വന്നിഹ പിറന്നന്നുതൊട്ടു പുന-
രെന്തൊന്നു വാങ്‌മനസുകായങ്ങള്‍ ചെയ്‌തതതു-
മെന്തിന്നിമേലിലതുമെല്ലാം നിനക്കു ഹൃദി
സന്തോഷമായ്‌ വരിക നാരായണായ നമ:

യാതൊന്നു കാണ്‍മതതു നാരായണപ്രതിമ
യാതൊന്നു കേള്‍പ്പതതു നാരായണശ്രുതികള്‍
യാതൊന്നു ചെയ്‌വതതു നാരായണാര്‍ച്ചനകള്‍
യാതൊന്നതൊക്കെ ഹരി നാരായണായ നമ:

രവികോടി തുല്യമൊരു ചക്രം കരത്തിലിഹ
ഫണിരാജനെപ്പൊഴുമിരിപ്പാന്‍ കിടപ്പതിനും
അണിയുന്നതൊക്കെ വനമാലാദികൌസ്‌തുഭവു-
മകമേ ഭവിപ്പതിനു നാരായണായ നമ:

ലക്ഷം പ്രകാരമൊടു സൃഷ്ടിപ്പതിന്നുമതു
രക്ഷിപ്പതിന്നുമതു ശിക്ഷിപ്പതിന്നുമിഹ
വിക്ഷേപമാവരണമീ രണ്ടു ശക്തികള-
തിങ്കേന്നുദിച്ചു ഹരി നാരായണായ നമ:

വദനം നമുക്കു ശിഖി, വസനങ്ങള്‍ സന്ധ്യകളു-
മുദരം നമുക്കുദധിയുലകേഴു രണ്ടുമിഹ
ഭവനം നമുക്കു ശിവനേത്രങ്ങള്‍ രാത്രിപകല്‍
അകമേ ഭവിപ്പതിനു നാരായണായ നമ:

ശക്തിക്കു തക്ക വഴിയിത്ഥം ഭജിപ്പവനെ
ഭക്ത്യാവിദേഹദൃഢവിശ്വാസമോടുമഥ
ഭക്ത്യാ കടന്നു തവ തൃക്കാല്‍പിടിപ്പതിന-
യയ്‌ക്കുന്നതെന്നു ഹരി നാരായണായ നമ:

ഷഡ്‌വൈരികള്‍ക്കു വിളയാട്ടത്തിനാക്കരുതു-
ചിത്താംബുജം തവഹി സന്ധാനരംഗമതു
തത്രാപി നിത്യവുമൊരിക്കലിരുന്നരുള്‍ക
ചിത്താംബുജേ മമ ച നാരായണായ നമ:

സത്യം വദാമി മമ ഭൃത്യാദിവര്‍ഗ്ഗമതു-
മര്‍ത്ഥം കളത്രഗൃഹപുത്രാദിജാലമതും
ഒക്കെ ത്വദര്‍പ്പണമതാക്കീട്ടു ഞാനുമിഹ
തൃക്കാല്‍ക്കല്‍ വീണു ഹരി നാരായണായ നമ:

ഹരിയും വിരിഞ്ചനുമിതമരാധിനായകനു-
മറിയുന്നതില്ല തവ മറിമായതന്‍ മഹിമ
അറിവായ്‌ മുതല്‍ കരളിലൊരുപോലെ നിന്നരുളും
പര, ജീവനില്‍ തെളിക നാരായണായ നമ:

ളത്വം കലര്‍ന്നിതു ലകാരത്തിനപ്പരിചു
തത്ത്വം നിനയ്‌ക്കിലൊരു ദിവ്യത്വമുണ്ടു ബത
കത്തുന്ന പൊന്‍മണിവിളക്കെന്നപോലെ ഹൃദി
നില്‍ക്കുന്ന നാഥ ഹരി നാരായണായ നമ:

ക്ഷരിയായൊരക്ഷരമതിങ്കേന്നുദിച്ചതിതു
ലിപിയേഴുമക്ഷരമിതെന്നങ്ങുരപ്പു ജനം
അറിയാവതല്ല തവ പരമാക്ഷരസ്യ പൊരുള്‍
അറിയായുമായ്‌ വരിക നാരായണായ നമ:

കരുണാപയോധി മമ ഗുരുനാഥനിസ്‌തുതിയെ
വിരവോടു പാര്‍ത്തു പിഴ വഴിപോലെ തീര്‍ത്തരുള്‍ക
ദുരിതാബ്‌ധിതന്‍ നടുവില്‍മറിയുന്നവര്‍ക്കു പര-
മൊരുപോതമായ്‌ വരിക നാരായണായ നമ:

മദമത്സരാദികള്‍ മനസ്സില്‍ തൊടാതെ ദിന-
മിതുകൊണ്ടു വാഴ്‌ത്തുക നമുക്കും ഗതിക്കു വഴി
ഇതു കേള്‍ക്കതാനിതൊരു മൊഴി താന്‍ പഠിപ്പവനും
പതിയാ ഭാവംബുധിയില്‍ നാരായണായ നമ:

നാരായണായ നമ: നാരായണായ നമ:
നാരായണായ നമ: നാരായണായ നമ:
നാരായണാ സകലസന്താപനാശന
ജഗന്നാഥ വിഷ്‌ണു ഹരി നാരായണായ നമ:

Thursday, July 17, 2008

ശ്രീ ശങ്കരാചാര്യര്‍ രചിച്ച ശ്രീ ലളിതാദേവി പ്രഭാതസ്‌തുതി


പ്രാതസ്‌മരാമി ലളിതാ വദനാരവിന്ദം
ബിംബാധരം പ്രിത്ഥലമൌക്തികശോഭിനാസം
ആകര്‍ണ്ണ ദീര്‍ഘനയനം മണികുണ്ഡലാഢ്യം
മന്ദസ്‌മിതം മൃഗമദോജ്ജ്വല ഫാലദേശം.

പ്രാതര്‍ഭജാമി ലളിതാ ഭുജകല്പവല്ലീം
രത്നാംഗുലീയ ലസദംഗുലിപല്ലവാഢ്യാം
മാണിക്യ ഹേമ വളയാംഗദ ശോഭമാനാം
പുണ്ഡ്രേഷു ചാപ കുസുമേഷു ശ്രിണിം തദാനാം.

പ്രാതര്‍നമാമി ലളിതാ ചരണാരവിന്ദം
ഭക്ത്യേഷ്ട ദാനനിരതം ഭവ സിന്ധുപോതം
പത്മാസനാദി സുരനായകപൂജനീയം
പത്മാങ്കുശധ്വജസുദര്‍ശന ലാഞ്ചനാഢ്യം.

പ്രാതസ്‌തുതേ പരശിവാം ലളിതാം ഭവാനീം
ത്രൈയന്ത്യവേദ്യവിഭവാം കരുണാനവദ്യാം
വിശ്വസ്യസൃഷ്ടി വിലയസ്‌ഥിതി ഹേതുഭൂതാം
വിശ്വേശ്വരീം നിഗമവാന്‍ മനസാതിദൂരാം.

പ്രാതര്‍വദാമി ലളിതേ തവ പുണ്യനാമ:
കാമേശ്വരീതി കമലേതി മഹേശ്വരീതി
ശ്രീ ശാംഭവീതി ജഗതാം ജനനീ പരേതി
വാഗ്‌ദേവതേതി വചസാ ത്രിപുരേശ്വരീതി.

ഫലശ്രുതി
യാ ശ്ലോകപഞ്ചകമിദം ലളിതാംബികായ:
സൌഭാഗ്യദം സുലളിതം പഠതി പ്രഭാതേ
തസ്‌മൈ ദദാതി ലളിതാ ഝടുതി പ്രസന്നാ
വിദ്യാം ശ്രിയം വിമലസൌഖ്യമനന്തകീര്‍ത്തീം.

Saturday, May 31, 2008

ശിവപഞ്ചാക്ഷര സ്‌തോത്രം (രണ്ടു സ്തുതികള്‍)


ശിവപഞ്ചാക്ഷര സ്‌തോത്രം (1)
ഓംകാരം ബിന്ദുസംയുക്തം
നിത്യം ഗായന്തി യോഗിന:
കാമദം മോക്ഷദം ചൈവ
ഓംകാരായ നമോ നമ:

നമന്തി ഋഷയോ ദേവാ:
നമന്ത്യപ്‌സരസാം ഗണാ:
നരാ നമന്തി ദേവേശം
നകാരായ നമോ നമ:

മഹാദേവം മഹാത്മാനം
മഹാധ്യാനപരായണം
മഹാപാപഹരം ദേവം
മകാരയ നമോ നമ:

ശിവം ശാന്തം ജഗന്നാഥം
ലോകാനുഗ്രഹ കാരകം
ശിവമേകപദം നിത്യം
ശികാരായ നമോ നമ:

വാഹനം വൃഷഭോ യസ്യ
വാസുകി: കണ്ഠഭൂഷണം
വാമേ ശക്തിധരോ ദേവ:
വകാരായ നമോ നമ:

യത്ര യത്ര സ്ഥിതോ ദേവ:
സര്‍വ്വവ്യാപീ മഹേശ്വര:
യോ ഗുരു: സര്‍വദേവാനാം
യകാരായ നമോ നമ:

ഫലശ്രുതി
ഷഡക്ഷരമിദം സ്‌തോത്രം
യ: പഠേത്‌ ശിവസന്നിധൌ
ശിവലോകം അവാപ്‌നോതി
ശിവേന സഹമോദതേ.

ശിവപഞ്ചാക്ഷര സ്‌തോത്രം (2)
നാഗേന്ദ്രഹാരായ ത്രിലോചനായ
ഭസ്‌മാംഗരാംഗായ മഹേശ്വരായ
നിത്യായ ശുദ്ധായ ദിഗംബരായ
തസ്‌മൈ ന കാരായ നമ:ശിവായ

മന്ദാകിനീ സലില ചന്ദന ചര്‍ച്ചിതായ
നന്ദീശ്വരപ്രമഥനാഥ മഹേശ്വരായ
മന്ദാരപുഷ്പ ബഹുപുഷ്പ സുപൂജിതായ
തസ്‌മൈ മ കാരായ നമ:ശിവായ

ശിവായ ഗൌരീ വദനാരവിന്ദ
സൂര്യായ ദക്ഷാധ്വര നാശനായ
ശ്രീ നീലകണ്ഠായ വൃഷധ്വജായ
തസ്‌മൈ ശി കാരായ നമ:ശിവായ

വസിഷ്ഠ കുംഭോദ്‌ഭവ ഗൌതമാര്യ
മുനീന്ദ്ര ദേവാര്‍ച്ചിത ശേഖരായ
ചന്ദ്രാര്‍ക്ക വൈശ്വാനരലോചനായ
തസ്‌മൈ വ കാരായ നമ:ശിവായ

യക്ഷസ്വരൂപായ ജടാധരായ
പിനാകഹസ്‌തായ സനാതനായ
ദിവ്യായ ദേവായ ദിഗംബരായ
തസ്‌മൈ യ കാരായ നമ:ശിവായ

Thursday, May 8, 2008

ഭജ ഗോവിന്ദം (മോഹമുദ്‌ഗരം)


ഭജ ഗോവിന്ദം ഭജ ഗോവിന്ദം
ഗോവിന്ദം ഭജ മൂഢമതേ!
സംപ്രാപ്‌തേ സന്നിഹിതേ കാലേ
നഹി നഹി രക്ഷതി ഡുകൃഞ്‌കരണേ

(അല്ലയോ മൂഢാത്‌മാവേ, നീ വ്യാകരണവും മറ്റും പഠിച്ച്‌ പഠിച്ച്‌ നിന്റെ സമയം കളയാതെ, ഉള്ള സമയം കൊണ്ട്‌ ഗോവിന്ദനെ ഭജിക്കുക. നിനക്കു മരണമടുക്കുന്ന നേരത്ത്‌ ഈ വ്യാകരണങ്ങളോ നീ അനുശീലിച്ച അഭ്യാസങ്ങളോ നിനക്ക്‌ തുണയുണ്ടാകില്ല, ഗുണവും ചെയ്യില്ല. ആയതിനാല്‍ നിനക്കു കിട്ടിയിരിക്കുന്ന സമയത്ത്‌ നീ നിന്റെ മൌഢ്യം ഉപേക്ഷിച്ച്‌ ഈശ്വരനെ ഭജിക്കുക.)

മൂഢജിഹീഹി ധനാഗമതൃഷ്ണാം
കുരു സദ്‌ബുദ്ധിം മനസി വിതൃഷ്ണാം
യല്ലഭസോ നിജ കര്‍മ്മോപാത്തം
വിത്തം തേന വിനോദയ ചിത്തം

(അല്ലയോ മൂഢനായ മനുഷ്യാത്‌മാവേ, നീ നിന്റെ ഭൌതികലാഭങ്ങളിലുള്ള അടങ്ങാത്ത ആഗ്രഹത്തെ വെടിയുക. ധനം ആര്‍ജ്ജിക്കാനുള്ള മോഹത്തില്‍ നിന്റെ സദ്‌ബുദ്ധിയെ മറക്കാതിരിക്കുക. നിന്റെ അദ്ധ്വാനം കൊണ്ടും വിയര്‍പ്പു കൊണ്ടും നേടുന്നതില്‍ മാത്രം സന്തോഷമുള്ളവനായിരിക്കുക. ധനത്തോടുള്ള അത്യാഗ്രഹത്തില്‍, അതിന്റെ പിന്നാലേ പായാതെ, നീ ഈശ്വരനെ ഭജിക്കുക.)

നാരീ സ്‌തനഭര നാഭീദേശം
ദൃഷ്ട്വാ മാ ഗാ മോഹാവേശം
ഏതന്‍മാംസവസാദി വികാരം
മനസി വിചിന്തയ വാരം വാരം.

(സ്‌ത്രീകളുടെ സ്‌തനം, ഗുഹ്യപ്രദേശങ്ങള്‍ എന്നിവയെക്കുറിച്ച്‌ പേര്‍ത്തും പേര്‍ത്തും ചിന്തിച്ച്‌ അവയില്‍ അമിതമായ മോഹമോ ആവേശമോ സൂക്ഷിക്കാതിരിക്കുക. എന്തെന്നാല്‍ ശരീരത്തിലെ മറ്റ്‌ അവയവങ്ങളെപ്പോലെ അവയും മാംസത്താല്‍ നിര്‍മ്മിച്ചിരിക്കുന്നവ മാത്രമാണ്‌. എല്ലാ സമയവും ഇതിനെക്കുറിച്ചോര്‍ത്ത്‌ സമയം കളയാതെ, ഉള്ള സമയത്ത്‌ മോക്ഷത്തിനായി ഈശ്വരനെ ഭജിക്കുക.)

നളിനീ ദളഗതജലമതിതരളം
തദ്ദ്വജ്ജീവിതമതിശയചപലം
വിദ്ധിവ്യാദ്ധ്യഭിമാനഗ്രസ്‌തം
ലോകം ശോകഹതം ച സമസ്‌തം

(താമരയില്‍ വീഴുന്ന ജലം പോലെ അസ്ഥിരവും വിറയാര്‍ന്നതും ഏതു നേരവും താഴേക്കു പതിക്കാവുന്നതുമാണ്‌ മനുഷ്യജീവിതം. മനുഷ്യശരീരത്തില്‍ ഏതു നേരവും രോഗം ബാധിക്കാം. നിന്റെ ശരീരം ഏതു സമയവും രോഗം ഗ്രസിക്കാന്‍ പാകത്തിലുള്ളതാണ്‌. ജീവിതം എന്നും ശോകവും ദു:ഖവും മാത്രം തരുന്ന ഒന്നാണെന്നിരിക്കെ, ഉള്ള സമയത്ത്‌ ഈശ്വരനെ ഭജിച്ച്‌ മോക്ഷം നേടുക.)

യാവദ്‌ വിത്തോപാര്‍ജ്ജനസക്ത-
സ്‌താവന്നിജപരിവാരോ രക്ത:
പശ്‌ചാജ്ജീവതി ജര്‍ജ്ജരദേഹേ
വാര്‍ത്താം കോപി ന പൃച്‌ച്ഛതി ഗേഹേ

(എന്നു വരെ നീ ധനം സമ്പാദിക്കാന്‍ ആരോഗ്യമുള്ളവനായിരുക്കുന്നുവോ അത്രയും കാലം മാത്രമേ നിന്നോട് എല്ലാവര്‍ക്കും സ്‌നേഹവും ഔല്‍സുക്യവുമുണ്ടായിരുക്കുകയുള്ളൂ. നീ സമ്പാദിക്കാന്‍ കഴിവില്ലാതാകുന്നതോടെ, നിന്റെ സ്വന്തം ബന്ധുക്കളാലും, മിത്രങ്ങളാലും പരിവാരങ്ങളാലുമൊക്കെ നീ പരിത്യജിക്കപ്പെടുന്നു.)

യാവത്‌ പവനോ നിവസതി ദേഹേ
താവത് പൃച്‌ഛതി കുശലം ഗേഹേ
ഗതവതി വായൌ ദേഹാപായേ
ഭാര്യാം ബിഭൃതി തസ്‌മിന്‍ കായേ

(ശരീരത്തില്‍ ആത്‌മാവ്‌ നിലനില്‍ക്കുന്നിടത്തോളം കാലം എല്ലാവരും നിന്നോട്‌ സ്‌നേഹവും സൌഖ്യവുമുള്ളവരായിരിക്കുന്നു. വായുരൂപത്തിലുള്ള ആത്‌മാവ്‌ നിന്റെ ശരീരത്തില്‍ നിന്നും അകന്നു പോകുന്നതോടെ നീ കേവലം ജഡമാകുന്നു. ഇന്നലെവരെ പുണര്‍ന്നുറങ്ങിയിരുന്ന നിന്റെ ഭാര്യ പോലും പിന്നെ നിന്റെ ശരീരത്തെ ഭയക്കുന്നു.)

അര്‍ത്ഥമനര്‍ത്ഥം ഭാവയ നിത്യം
നാസ്തി തത: സുഖ ലേശ: സത്യം
പുത്രാദപി ധനഭാജാം ഭീതി:
സര്‍വ്വത്രൈഷാ വിഹിതാ രീതി

(ധനമാണ്‌ ഒരുവന്റെ എല്ലാ നാശത്തിന്റേയും ഭയത്തിന്റേയും കാരണം. ഈ ഒരു സത്യത്തെ തിരിച്ചറിയുകയാണ്‌ ആദ്യം വേണ്ടത്. ധനം ഒരുവനെ ശാശ്വതമായ സന്തോഷത്തിലേക്ക്‌ ഒരിക്കലും നയിക്കുന്നില്ല. ധനവാന്‍ സ്വന്തം പുത്രനെപ്പോലും ഭയക്കുന്നു. ഈ അവസ്ഥ സാര്‍വജനികമാണ്‌. ലോകത്തെവിടേയും ഇതു നിങ്ങള്‍ക്കു കാണുവാന്‍ കഴിയും.)

ബാലസ്‌താവത്‌ ക്രീഡാസക്താ
തരുണസ്‌താവത്‌ തരുണീസക്താ
വൃദ്ധസ്‌താവത്‌ ചിന്താസക്താ
പരമേ ബ്രഹ്മണി കോപി ന സക്ത:

(ബാല്യകാലത്ത്‌ ഒരുവന്‍ കളികളില്‍ ആസക്തിയുള്ളവനായിരിക്കുന്നു. യൌവ്വനകാലത്ത്‌ സ്‌ത്രീകളിലും ഭോഗക്രിയകളിലും ആസക്തനായിരിക്കുന്നു. വാര്‍ദ്ധക്യകാലത്ത്‌ തന്റെ മക്കളുടേയും ഭാര്യയുടേയും ഭാവിയെക്കുറിച്ചും, നഷ്ടപ്പെട്ട കാലത്തെക്കുറിച്ചുമോര്‍ത്തുള്ള വ്യാധിയില്‍ മുഴുകിയിരിക്കുന്നു. ജീവിതത്തെ ഒന്നല്ലെങ്കില്‍ മറ്റൊന്നില്‍ നീ ദു:ഖ ഹേതുവായി മുഴുകിവെച്ചിരിക്കുന്നതിനാല്‍ ഒരിക്കല്‍ പോലും തന്റെ ചിന്തകളെ ഈശ്വരഭജനത്തിനായി അവന്‍ മാറ്റിവെക്കുന്നില്ല.)

കാ തേ കാന്ത: കസ്‌തേ പുത്ര:
സംസാരോ: യ: മതീവ വിചിത്രം
കസ്യ: ത്വം ക: കുത ആയാത-
സ്‌തത്ത്വം ചിന്തയ തദിഹ ഭ്രാത:

(യാഥാര്‍ഥ്യത്തെ ചിന്തിച്ചാല്‍ നിന്റെ ഭാര്യ, നിന്റെ പുത്രന്‍, പുത്രി, ഇവരൊക്കെ നിനക്ക്‌ ആരാണ്‌? ഇതു കേവലം വിചിത്രമായ ചില സംസാരബന്ധനങ്ങള്‍ മാത്രമാണ്‌. നീ എവിടെ നിന്നാണ്‌ വന്നത്? നീ ആരുടേതാണ്‌? ഇതൊന്നും സ്വയം ചിന്തിക്കാതെ, അല്ലയോ സോദരാ, ഇത്തരം സംസാരവൈചിത്ര്യങ്ങളില്‍ മനമുടക്കി സമയം പാഴാക്കാതെ ഈശ്വരനെ ഭജിക്കുക.)

സത്‌സംഗത്വേ നിസ്സംഗത്വം
നി:സംഗത്വേ നിര്‍മോഹത്വം
നിര്‍മോഹത്വേ നിശ്‌ചലതത്ത്വം
നിശ്‌ചലതത്ത്വേ ജീവന്‍ മുക്തി:

(സദ്‌ജനങ്ങളുമായുള്ള സംസര്‍ഗ്ഗത്താല്‍ മാത്രമേ ഇത്തരം മോഹിതമായ സംസാരബന്ധനങ്ങളില്‍ നിന്നും മോചനം ലഭിച്ച്‌ നിസ്സംഗതയിലേക്കെത്താന്‍ പറ്റുകയുള്ളൂ. ഈ നിസ്സംഗാവസ്ഥയിലെത്തിയാല്‍ ജടിലമായ മോഹങ്ങളെ അതിജീവിക്കാന്‍ കഴിയും. ഈ മോഹങ്ങളെ അതിജീവിക്കുന്നതോടെ, ശാശ്വതമായ തത്വത്തെ അറിയാന്‍ കഴിയും, അതു വഴി മാത്രമേ ഒരുവനു ജീവിത മുക്തി ലഭിക്കുകയുള്ളൂ.)

വയസി ഗതേ ക: കാമവികാര:
ശുഷ്‌കേ നീരേ ക: കാസാര:
ക്ഷീണേ വിത്തേ ക: പരിവാരോ
ജ്ഞാതേ തത്ത്വേ ക: സംസാര:

(യൌവ്വനം അവസാനിക്കുന്നതോടെ നിന്നിലെ കാമവികാരം ക്ഷയിച്ചുപോകുന്നു. വാര്‍ദ്ധക്യാവസ്ഥയില്‍ എത്തുന്നതോടെ അതു പൂര്‍ണ്ണമായി നശിച്ചുപോകുന്നു. ജലം വരണ്ടുപോയാല്‍ പിന്നെ തടാകത്തെ ആരും അന്വേഷിക്കാറില്ല. നിന്നിലെ സമ്പത്തു ക്ഷയിച്ചു കഴിഞ്ഞാല്‍ ബന്ധുക്കളോ മിത്രങ്ങളോ നിനക്കില്ലാതാകുന്നു. എന്നാല്‍ ശാശ്വതമായ സത്യത്തെ അറിഞ്ഞു കഴിഞ്ഞാല്‍ ഈ സംസാരബന്ധനങ്ങള്‍ ഒന്നും നിന്നെ വിഷമിപ്പിക്കുന്നതേ ഇല്ല.)

മാ കുരു ധനജന യൌവ്വനപര്‍വ്വം
ഹരതി നിമേഷാത്‌ കല: സര്‍വ്വം
മായാമയമിദമഖിലം ബുദ്ധ്വാ
ബ്രഹ്മപദം ത്വം പ്രവിശ വിദിത്വാ

(ഇഹലോകത്തെ സുഖസൌകര്യങ്ങളും സന്തോഷങ്ങളും യുവത്വവും ഒക്കെ
ഇന്ദ്രജാലങ്ങള്‍ പോലെ കേവലം നൈമിഷികമായി പ്രത്യക്ഷപ്പെടുന്നവയാണ്‌. ഇതെല്ലാം ഒന്നിനു ശേഷം മറ്റൊന്നെന്ന രീതിയില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. ഇത്തരം മായകളില്‍ വഞ്ചിതരാകാതെ, ഈശ്വരനെ ഭജിച്ച്‌ മോക്ഷപദം സ്വീകരിക്കുക.)

ദിനയാമിന്യൌ സായം പ്രാത:
ശിശിരവസന്തൌ പുനരായാത:
കല: ക്രീഡതി ഗച്ഛത്യായു:
തദപി ന മുഞ്ചത്യാശാവായു:

(പകലും രാത്രിയും, പ്രഭാതവും പ്രദോഷവും , ശിശിരവും, വസന്തവും മാറി മാറി വന്നും പോയുമിരിക്കും. കാലം മനുഷ്യനെ ഇങ്ങനെ കളിപ്പിക്കുന്നതിനൊപ്പം അവന്റെ ആയുസ്സും കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നു. മനുഷ്യന്‍ അവന്റെ ആഗ്രഹങ്ങളുടെ പിടി വിടാതെ, മോഹങ്ങളില്‍ നിന്നും അവനെ വിടുവിക്കാതെ കാലത്തിന്റെ കൈകളിലെ കളിപ്പാട്ടമായിരിക്കുന്നു. ഇതിനിടയില്‍ മോക്ഷത്തെക്കുറിച്ച്‌ ചിന്തിക്കുന്നതേ ഇല്ല.)

കാ തേ കാന്താ ധനഗത ചിന്താ
വാതുല കിം തവ നാസ്‌തി നിയന്താ
ത്രിജഗതി സജ്ജനസംഗതിരേകാ
ഭവതി ഭവാര്‍ണ്ണവതരണേ നൌകാ.

(ഹേ മൂഢാത്മാവേ, നീ പോലും നിന്റെ നിയന്ത്രണത്തിലല്ലാത്തയിടത്ത്‌ പരമമായ സത്യത്തെ അന്വേഷിക്കാതെ നീ എന്തിനാണ്‌ നിന്റെ ഭാര്യയെക്കുറിച്ചും, സ്വത്തിനേക്കുറിച്ചും ഇത്രയേറെ വ്യാകുലപ്പെട്ടു ജീവിക്കുന്നത്‌? ഈ മൂന്നുലോകത്തിലും സജ്ജനങ്ങളുമായുള്ള സംസര്‍ഗ്ഗവും ഈശ്വരഭക്തിയും ഒഴിച്ച്‌ മറ്റൊന്നും ജീവിതമാകുന്ന കടല്‍കടക്കാന്‍ നിന്നെ സഹായിക്കുകയില്ല.)

ജടിലോമുണ്ഡീ ലുഞ്ചിത കേശ:
കാഷായാംബര ബഹുകൃതവേഷാ:
പശ്യന്നപി ച ന പശ്യതി മൂഢ:
ഉദര നിമിത്തം ബഹുകൃത വേഷം

(ശിരസ്സില്‍ ജട പിടിപ്പിച്ചും തല മുണ്ഡനം ചെയ്തും കാഷായവസ്ത്രം ധരിച്ചുമൊക്കെ ആളുകളുണ്ട്‌. അവര്‍ക്കൊക്കെ കണ്ണുകളുണ്ടെങ്കിലും അവര്‍ കാണേണ്ടതു കാണുന്നില്ല. ഇവര്‍ ഉദരപൂരണത്തിനായി പല തരം വേഷം കെട്ടി ലോകത്തെ കബളിപ്പിക്കുകയാണ്‌. സന്യാസമെന്നത്‌ പുറമെ കാണിക്കുന്ന മോടികളിലല്ല, അത്‌ ശാശ്വതമായ സത്യത്തെ കണ്ടെത്തലിലൂടെ മാത്രമേ സാധിതമാകുന്നുള്ളൂ.)

അംഗം ഗളിതം പലിതം മുണ്ഡം
ദശനവിഹീനം ജാതം തുണ്ഡം
വൃദ്ധോ യാതി ഗൃഹീത്വാ ദണ്ഡം
തദപി ന മുഞ്ചത്യാശാപിണ്ഡം.

(പ്രായാധിക്യത്താല്‍ ശരീരം വളഞ്ഞുപോകുന്നു, തലമുടി നരയ്‌ക്കുന്നു, വായിലെ പല്ലുകള്‍ എല്ലാം കൊഴിഞ്ഞു പോകുന്നു. വടിയുടേയോ പരസഹായമില്ലാതെയോ നിവര്‍ന്നു നില്‍ക്കാനാകുന്നില്ല..എന്നിട്ടും മനുഷ്യന്‍ അവന്റെ ആഗ്രഹങ്ങളില്‍ നിന്നും ഒട്ടും പിന്നോട്ടു പോകുന്നില്ല. )

അഗ്രേ വഹ്‌നി, പൃഷ്‌ഠേ ഭാനു:
രാത്രൌ ചിബുക സമര്‍പ്പിത ജാനു:
കരതലഭിക്ഷ, സ്തരുതല വാസ:
തദപി ന മുഞ്ചത്യാശാപാശ:

(കയറിക്കിടക്കാനിടമില്ലാത്തവെങ്കിലും, മരത്തിന്റെ കീഴെ വസിക്കുന്നവനാണെങ്കിലും, ഭിക്ഷ എടുത്ത്‌ ജീവിക്കുന്നവനാണെങ്കിലും, രാത്രിയില്‍ പുതക്കാനില്ലാതെ താടി മുട്ടോടു ചേര്‍ത്തുറങ്ങേണ്ട ഗതികേടുള്ളവനാണെങ്കിലും, അവന്‍ ആശയില്‍നിന്നോ, ആഗ്രഹങ്ങളില്‍ നിന്നോ പിന്നോട്ടു പോകാതെ ജീവിക്കുന്നു.)

കുരുതേ ഗംഗാസാഗരഗമനം
വ്രതപരിപാലനമഥവാ ദാനം
ജ്ഞാനവിഹീന: സര്‍വ്വമതേന
മുക്തിര്‍ ഭവതി ന ജന്മശതേന

(ഒരുവന്‍ ഗംഗാനദിയില്‍ കുളിച്ചതുകൊണ്ടോ, അനേകം വ്രതങ്ങളെടുത്തതുകൊണ്ടോ, ഒരുപാട്‌ ദാനകര്‍മ്മങ്ങള്‍ ചെയ്തതുകൊണ്ടോ, മോക്ഷപ്രാപ്തിക്കര്‍ഹനാകുന്നില്ല. മഹത്തായ ഈശ്വരജ്ഞാനമില്ലാത്തവന്‌ നൂറു ജന്മങ്ങളെടുത്താലും മോക്ഷം ലഭിക്കുന്നില്ല. ഇഹബന്ധങ്ങളെ ത്യജിച്ചുള്ള ഈശ്വരധ്യാനമാണ്‌ മോക്ഷപ്രാപ്തി.)

സുരമന്ദിരതരുമൂലനിവാസ:
ശയ്യാഭൂതലമജിനം വാസ:
സര്‍വപരിഗ്രഹഭോഗത്യാഗ:
കസ്യ സുഖം ന കരോതി വിരാഗ:

(സര്‍വസംഗപരിത്യാഗിയായ ഒരു സന്യാസിയുടെ സമാധാനവും സന്തോഷവും ഇല്ലാതാക്കാന്‍ ആര്‍ക്കു കഴിയും. ക്ഷേത്രകവാടങ്ങളിലോ, വൃക്ഷച്ചുവട്ടിലോ മാന്‍തോല്‍ മാത്രം പുതച്ചു കിടന്നുറങ്ങുന്നവനും, ജീവിതത്തോടു പോലും ആഗ്രഹമില്ലാത്തവനുമായ ഒരാളെ എന്തുകൊണ്ടാണ്‌ ശല്യപ്പെടുത്താന്‍ കഴിയുക.?)

യോഗരതോ വാ ഭോഗരതോ വാ
സംഗരതോ വാ സംഗവിഹീന:
യസ്യ ബ്രഹ്മണി രമതേ ചിത്തം
നന്ദതി നന്ദതി നന്ദത്യേവ

(യോഗാഭ്യാസത്തില്‍ മുഴുകിയിരിക്കുന്നതുകൊണ്ടോ, ഭോഗാസക്തിയില്‍ മുഴുകിയിരിക്കുന്നതുകൊണ്ടോ, ഒരു സാമൂഹ്യജീവിയായി എല്ലവരോടുമൊപ്പം കഴിയുന്നതുകൊണ്ടോ, അഥവാ ഏകാകിയായി ഇരിക്കുന്നതുകൊണ്ടോ, ഒരുവന്‍ സന്തോഷവാനായിരിക്കണമെന്നില്ല. സുഖം എന്നതു ഉള്ളില്‍ നിന്നും ഉണ്ടാകേണ്ട ഒന്നാണ്‌. ഉള്ളിന്റെ ഉള്ളില്‍നിന്നും ഈശ്വരജ്ഞാനത്തിന്റെ തിരിച്ചറിവുകൊണ്ടുണ്ടാകുന്ന സന്തോഷമാണ്‌ നിത്യമായിട്ടുള്ളത്‌.)

ഭഗവദ്‌ഗീതാ കിഞ്ചിദധീതാ
ഗംഗാജല ലവകണികാ പീതാ
സകൃദപി യേന മുരാരി സമര്‍ച്ചാ
ക്രിയതേ തസ്യ യമോപി ന ചര്‍ച്ചാ.

(ഭഗവദ്‌ഗീതയെക്കുറിച്ചുള്ള അല്പമാത്രമെങ്കിലും അറിവോ, ഒരു തുള്ളിയെങ്കിലും ഗംഗാജലം കുടിക്കാനുള്ള ഭാഗ്യമോ, അല്‍പ്പമെങ്കിലും കൃഷ്ണനെ ഭജിക്കാനുള്ള അവസരമോ കിട്ടിയാല്‍ മരണസമയത്ത്‌ നിങ്ങളെ മോക്ഷത്തിനു അതു സഹായിക്കുന്നതാണ്‌.)

പുനരപി ജനനം പുനരപി മരണം
പുനരപി ജനനീ ജഠരേ ശയനം
ഇഹ സംസാരേ, ബഹുദുസ്‌താരേ
കൃപയാ പാരേ, പാഹി മുരാരേ

(വീണ്ടും വീണ്ടും ജനിക്കുന്നതിന്റെ ആകുലതകള്‍, വീണ്ടും വീണ്ടും മരിക്കുന്നതിലെ പ്രാണവേദനകള്‍, വീണ്ടും വീണ്ടും മാതൃഗര്‍ഭപാത്രത്തിലെ കിടപ്പ്‌, സംസാരദു:ഖത്തിന്റെ ഈ വ്യാകുലതകള്‍ മറികടക്കുവാന്‍ വളരെ കഠിനമായിരിക്കുന്നു. ഇതില്‍ നിന്നും രക്ഷിച്ചു നീ എനിക്കു മോക്ഷം നല്‍കേണമേ.)

രഥ്യാകര്‍പ്പം വിരചിത കന്‌ഥ:
പുണ്യാപുണ്യവിവര്‍ജ്ജിത പന്‌ഥാ:
യോഗീ യോഗനിയോജിത ചിത്തോ
രമതേ ബാലോന്മത്തവദേവ:

(കീറിപ്പഴകിയ വസ്‌ത്രങ്ങള്‍ ധരിച്ചും, പുണ്യപാപങ്ങളെ എല്ലാം ഉപേക്ഷിച്ചും സര്‍വസംഗപരിത്യാഗിയായി ധ്യാനനിരതനായി വര്‍ത്തിക്കുന്ന യോഗി ബാഹ്യമായ എല്ലാ സൌഖ്യങ്ങള്‍ക്കും അപ്പുറത്തുള്ള ശാശ്വതമായ ആ സത്യത്തിന്റെ വെളിപാടുള്ളവനാകുന്നു. അവനെ ചിലപ്പോള്‍ ഒരു ബാലകന്റെ ചാപല്യത്തോടെയോ, ഒരു ഭ്രാന്തനെപ്പോലെയോ കാണാന്‍ കഴിഞ്ഞേക്കാം.)

കസ്‌ത്വം കോഹം കുത ആയാത:
കാ മേ ജനനീ കോ മേ താത:
ഇതി പരിഭാവയ സര്‍വമസാരം
വിശ്വം തൃക്ത്വാ സ്വപ്‌നവിചാരം

(നീ ആരാണ്‌? ഞാന്‍ ആരാണ്‌? ഞാന്‍ എവിടെ നിന്നു വന്നു? അമ്മ ആരാണ്‌? അച്ഛന്‍ ആരാണ്‌? ജ്ഞാനബുദ്ധിയിലൂടെ തിരിച്ചറിവു നേടിയാല്‍ ഇതെല്ലാം ഒരു സ്വപ്‌നവിചാരമാണെന്നു മനസ്സിലാകും. മായയിലൂടെ സൃഷ്‌ടിക്കപ്പെട്ട സംസാരദു:ഖത്തിന്റെ ഹേതുവാണ്‌ ഇത്തരം ബന്ധനങ്ങള്‍. മഹാജ്ഞാനത്തിലൂടെ ഇതു തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ ഈ മായയില്‍ നിന്നും മുക്തി നേടാനാകും

ത്വയി മയി ചാന്യത്രൈകോവിഷ്ണുര്‍
വ്യര്‍ത്ഥം കുപ്യസി മയ്യസഹിഷ്ണു
ഭവ സമ ചിത്ത: സര്‍വ്വത്ര ത്വം
വാഞ്ചസ്യ ചിരാദ്യത്തി വിഷ്ണുത്വം

(എന്നിലും നിന്നിലും എല്ലായിടവും ഒരേ ഒരാളായ വിഷ്ണു (ഈശ്വരന്‍) മാത്രമേ ഉള്ളൂ. പലരേയും പലരൂപത്തില്‍ കാണുന്നത്‌ നിന്റെ തെറ്റാണ്‌. നിന്നിലുള്ള അതേ ദൈവാംശമാണ്‌ മറ്റുള്ളവരിലുമുള്ളത്‌ എന്നു നീ അറിയണം. മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ഥനാണ്‌ എന്ന നിന്റെ അഹങ്കാരമാണ്‌ നിന്നെ ഈശ്വരനെ അറിയുന്നതില്‍ നിന്നും തടഞ്ഞിരിക്കുന്നത്‌. ഒരേ ദൈവത്തിന്റെ അംശമെന്ന രീതിയില്‍ സമസ്തലോകത്തേയും അറിഞ്ഞു ജീവിക്കുക.)

കാമം ക്രോധം ലോഭം മോഹം
ത്വക്ത്വാത്‌മാനം ഭാവയ കോഹം
ആത്മജ്ഞാനവിഹീനാ മൂഢാ
സ്‌തേ പച്യന്തേ നരകനിഗൂഢാ

(ഭോഗാസക്തി, കോപം അത്യാഗ്രഹം, മോഹം എന്നിവയാണ്‌ നിന്നെ ബന്ധിച്ചിരിക്കുന്നത്‌. അതില്‍ നിന്നും നിന്നെ വിടുവിച്ച്‌ നീ ആരെന്ന് ആലോചിക്കുക. നിന്നിലെ നിന്നെ നിന്നില്‍ തന്നെ അന്വേഷിക്കുക. നിന്നിലെ നിന്നെ അറിയുമ്പോള്‍ നീ ഈശ്വരനെ അറിയുന്നു. സ്വയം അറിയാത്തിടത്തോളം ഇപ്പോഴെന്നപോലെ നീ മരണശേഷവും നരകയാതനകളിലേക്കു പതിക്കും.)

ഗേയം ഗീതാനാമസഹസ്രം
ധ്യേയം ശ്രീപതിരൂപമജസ്രം
നേയം സജ്ജനസംഗേ ചിത്തം
ദേയം ദീനജനായ ച വിത്തം

(ഭഗവത്‌ഗീത വായിക്കുക, വിഷ്ണു സഹസ്രനാമം ജപിക്കുക, ലക്ഷ്മീ ദേവിയെ ഭജിക്കുക, അങ്ങനെ നിന്റെ മനസ്സിനെ ഈശ്വരനോട്‌ കൂടുതല്‍ ചേര്‍ത്തുനിര്‍ത്തുക. നീ പുണരുന്ന നിന്റെ ധനവും സമ്പത്തും ദരിദ്രര്‍ക്കു നല്‍കി ഈശ്വരനെ പുണരുവാന്‍ ശീലിക്കുക.)

ശത്രൌ മിത്രേ പുത്രേ ബന്ധൌ
മാ കുരു യത്നം വിഗ്രഹ സന്ധൌ
സര്‍വസ്‌മിന്നപി പശ്യാത്‌മാനാം
സര്‍വത്രോത്‌സൃജ ഭേദാജ്ഞാനം

(ആരേയും ശത്രുവെന്ന രീതിയിലോ, മിത്രമെന്ന രീതിയിലോ, സഹോദരനെന്ന രീതിയിലോ, ബന്ധുവെന്ന രീതിയിലോ കാണാതിരിക്കുക. നിന്റെ മനസ്സിന്റെ ഊര്‍ജ്ജത്തെ ഇത്തരം ബന്ധുത്വം, ശത്രുത എന്നീ വികാരങ്ങളിലൂടെ പാഴാക്കിക്കളയാതിരിക്കുക. എല്ലാവരോടും ഒരേ തരം മാനസികനിലയില്‍ വര്‍ത്തിക്കുക, എല്ലാവരേയും ഒന്നേപ്പോലെ കാണുക. നിന്നിലുള്ള ഈശ്വരന്‍ എല്ലാവരിലും ഉണ്ടെന്നു മനസ്സിലാക്കണം.)

സുഖത: ക്രിയതേ രാമാഭോഗ:
പശ്‌ചാത്‌ ഹന്ത! ശരീരേ രോഗ:
യദ്യപി ലോകേ മരണം ശരണം
തദപി മുഞ്ചതി പാപാചരണം.

(എത്രമാത്രം ഭോഗാസക്തിയില്‍ ഒരുവന്‍ മുഴുകുന്നുവോ, അത്രമാത്രം അവന്‍ രോഗാതുരനുമാകുന്നു. മരണം ഒഴിവാക്കാനാകാത്തതാണെന്നും അന്ത്യമാണെന്നും അറിഞ്ഞുകൊണ്ടു തന്നെ മനുഷ്യന്‍ ഇത്തരം പാപങ്ങളില്‍ മുങ്ങിത്തന്നെ ജീവിക്കുന്നു.)

പ്രാണായാമം പ്രത്യാഹാരം
നിത്യാനിത്യ വിവേകവിചാരം
ജാപ്യസമേത സമാധിവിധാനം
കുര്‍വവധാനം മഹദവധാനം

(ശ്വാസത്തെ നിയന്ത്രിക്കുന്ന പ്രാണായാമം ചെയ്യുക, ഇഹത്തിലെ ശാശ്വതും നശ്വരവുമായവയെ തിരിച്ചറിയുക, ജപങ്ങളിലൂടെയും ധ്യാനങ്ങളിലൂടെയും ശരീരത്തില്‍ നിന്നും ആത്‌മാവിനെ മൌനമായി ഈശ്വരപാദങ്ങളിലെത്തിക്കുക. ലൌകികതയില്‍ നിന്നും ആത്മാവിനെ വിടുവിച്ച്‌ ധ്യാനത്തിലൂടെ ഈശ്വരപാദങ്ങളിലെത്തുക.)

ഗുരുചരണാംബുജ നിര്‍ഭരഭക്ത:
സംസാരാദചിരാദ്‌ ഭവ മുക്ത:
സേന്ദ്രിയ മാനസ നിയമാദേവം
ദ്രക്ഷ്യസി നിജ ഹൃദയസ്ഥം ദേവം

(ഇന്ദ്രിയങ്ങളുടെ മേല്‍ വിജയിച്ച ഒരു മനസ്സുമായി ഗുരുവിന്റെ പാദപങ്കജങ്ങളില്‍ നിങ്ങളെ സമര്‍പ്പിക്കുക. ഇഹത്തിലെ എല്ലാ വിധ മോഹങ്ങളേയും പരിത്യജിച്ച്‌, മനസ്സിനെ എല്ലാ ബന്ധനങ്ങളില്‍ നിന്നും വിടുവിച്ച്‌ നിങ്ങളുടെ ഹൃദയത്തില്‍ വസിക്കുന്ന ഈശ്വരനെ ധ്യാനത്തിലൂടെ തിരിച്ചറിഞ്ഞു കണ്ടെത്തി നിങ്ങളെ സമര്‍പ്പിക്കുക.)

Thursday, April 24, 2008

ശിവതാണ്ഡവസ്‌തോത്രം


ജടാടവീഗളജ്ജ്വല പ്രവാഹപാവിതസ്ഥലേ
ഗളേവലംബ്യ ലംബിതാം ഭുജംഗതുംഗമാലികാം
ഡമഡ്ഡ മഡ്ഡ മഡ്ഡ മന്നിനാദവഡ്ഡമര്‍വ്വയം
ചകോരചണ്ഡതാണ്ഡവം തനോതു ന: ശിവ ശിവം

ജടാകടാഹസംഭ്രമഭ്രമന്നിലിമ്പ നിര്‍ഝരീ
വിലോലവീചിവല്ലരീ വിരാജമാനമൂര്‍ദ്ധനീ
ധഗദ്ധ ഗദ്ധ ഗജ്വ ലല്ല ലാടപട്ടപാവകേ
കിശോരചന്ദ്രശേഖരേ രതി: പ്രതിക്ഷണം മമം

ധരാധരേന്ദ്രനന്ദിനീ വിലാസബന്ധു ബന്ധുര-
സ്‌ഫുരത്‌ ദൃഗന്ത സന്തതി പ്രമോദ മാനമാനസേ
കൃപാകടാക്ഷധോരണീ നിരുദ്ധദുര്‍ദ്ധരാപദി
ക്വചിച്ചിദംബരേ മനോ വിനോദമേതു വസ്തുനി

ജടാഭുജംഗപിംഗളസ്‌ഫുരത്‌ഫണാമണിപ്രഭാ
കദംബകുങ്കുമദ്രവ പ്രലിപ്ത ദിഗ്വ ധൂമുഖേ
മദാന്ധ സിന്ധുരസ്‌ഫുരത്ത്വ ഗുത്തരീയമേദുരേ
മനോവിനോദമത്‌ഭുതം ബിഭര്‍ത്തു ഭൂതഭര്‍ത്തരി

സഹസ്രലോചനപ്രഭൃത്യ ശേഷലേഖശേഖര
പ്രസൂനിധൂളിധോരണീ വിധൂസരാംഘ്രിപീഠഭൂ:
ഭുജംഗരാജമാലയാ നിബദ്ധജാഡജൂഡക:
ശ്രിയേ ചിരായ ജായതാം ചകോരബന്ധുശേഖര:

ലലാടചത്വരജ്വലത്‌ ധനഞ്ജയസ്‌ഫുരിംഗഭാ
നിപീതപഞ്ചസായകം നമന്നിലിമ്പനായകം
സുധാമയൂഖലേഖയാ വിരാജമാനശേഖരം
മഹാകപാലിസമ്പദേ ശിരോജഡാലമസ്തു ന:

കരാളഫാലപട്ടികാത്‌ ധഗദ്ധഗദ്ധഗജ്ജ്വലാ
ധനഞ്ജയാധരീകൃത പ്രചണ്ഡപഞ്ചസായകേ
ധരാധരേന്ദ്രനന്ദിനീ കുചാഗ്രചിത്രപത്രക-
പ്രകല്‍പ്പനൈകശില്‍പ്പിനി ത്രിലോചനേ മതിര്‍മമ:

നവീനമേഘമണ്ഡലീ നിരുദ്ധദുര്‍ദ്ധരസ്‌ഫുരത്‌
കുഹൂനിശീഥിനീതമ: പ്രബന്ധബന്ധുകന്ധര:
നിലിമ്പനിര്‍ഝരീ ധരസ്തനോതു കൃത്തിസിന്ധുര:
കലാനിധാനബന്ധുര: ശ്രിയം ജഗത്‌ദുരന്ധര:

പ്രഫുല്ല നീലപങ്കജപ്രപഞ്ച കാളിമച്ഛഢാ
വിഡംബികണ്ഡകന്ധരാ രുചിപ്രബന്ധകന്ധരം
സ്‌മരച്ഛിദം പുരച്ഛിദം ഭവച്ഛിദം മഖച്ഛിദം
ഗജച്ഛിദാന്തകച്ഛിദം തമന്തകച്ഛിദം ഭജേ

അഗര്‍വ്വസര്‍വ്വമംഗളാകലാകദംബമഞ്ജരീ
രസപ്രവാഹമാധുരീ വിജൃംഭണാമധുവ്രതം
സ്‌മരാന്തകം പുരാന്തകം ഭവാന്തകം മഖാന്തകം
ഗജാന്തകാന്തകാന്തകം തമന്തകാന്തകം ഭജേ

ജയത്വദഭ്ര വിഭ്രമഭ്രമത്‌ഭുജംഗമസ്‌ഫുരത്‌-
ദ്ധഗ ദ്ധഗദ്വിനിര്‍ഗ്ഗമത്‌ കരാളഫാലഹവ്യവാട്‌
ധിമിത്‌ ധിമിത്‌ ധിമിത്‌ ധനന്‍മൃദംഗതുംഗമംഗള-
ധ്വനിക്രമപ്രവര്‍ത്തിത പ്രചണ്ഡതാണ്ഡവ: ശിവ:

ദൃഷദ്വിചിത്രതല്‍പ്പയോര്‍ ഭുജംഗമൌക്തികസ്രജോര്‍-
ഗ്ഗരിഷ്ഠരത്നലോഷ്ഠയോ: സുഹൃദ്വിപക്ഷപക്ഷയോ
തൃണാരവിന്ദചക്ഷുഷോ: പ്രജാമഹീമഹേന്ദ്രയോ
സമം പ്രവര്‍ത്തയന്‍മന: കദാ സദാശിവം ഭജേ

കദാ നിലിമ്പനിര്‍ഝരീ നികുഞ്ജകോടരേ വസന്‍
വിമുക്തദുര്‍മതിം: സദാ ശിരസ്ഥമഞ്ജലിം വഹന്‍
വിമുക്തലോലലോചനോ ലലാമഫാലലഗ്നക:
ശിവേതി മന്ത്രമുച്ചരന്‍ കദാ സുഖീ ഭവാമ്യഹം

ഇദംഹി നിത്യമേവ മുക്തമുത്തമോത്തമം സ്‌തവം
പഠന്‍ സ്‌മരന്‍ ബ്രുവന്നരോ വിശുദ്ധിമേതി സന്തതം
ഹരേ ഗുരൌ സുഭക്തിമാശു യാതി നാന്യഥാഗതിം
വിമോഹനം ഹി ദേഹിനാം സുശങ്കരസ്യ ചിന്തനം

ഫലശ്രുതി.
പൂജാവസാനസമയേ ദശവക്രഗീതം
യ: ശംഭുപൂജനമിദം പഠതി പ്രദോഷേ
തസ്യ സ്ഥിരാം രഥ ഗജേന്ദ്രതുരംഗയുക്താം
ലക്ഷ്മീം സദൈവ സുമുഖീം പ്രദദാതി ശംഭു:

ഇതി ശിവതാണ്ഡവസ്‌തോത്രം സമാപ്തം.

മുകുന്ദാഷ്ടകം

കരാരവിന്ദേന പദാരവിന്ദം
മുഖാരവിന്ദേ വിനിവേശയന്തം
വടസ്യ പത്രസ്യപുടേ ശയാനം
ബാലം മുകുന്ദം മനസാ സ്‌മരാമി

സംഹൃത്യലോകാന്‍ വടപത്രമദ്ധ്യേ
ശയാനമാദ്യന്തവിഹീന രൂപം
സര്‍വേശ്വരം സര്‍വഹിതാവതാരം
ബാലം മുകുന്ദം മനസാ സ്‌മരാമി

ആലോക്യ മാതുര്‍മ്മുഖമാദരേണ
സ്‌തന്യംപിബന്തം സരസീരുഹാക്ഷം
സത്‌ചിന്‍മയം ദേവമനന്തരൂപം
ബാലം മുകുന്ദം മനസാ സ്‌മരാമി

ഇന്ദീവരശ്യാമള കോമളാംഗം
ഇന്ദ്രാദിദേവാര്‍ച്ചിത പാദപത്മം
സന്താനകല്പദ്രുമമാശ്രിതാനാം
ബാലം മുകുന്ദം മനസാ സ്‌മരാമി

കളിന്ദജാന്തസിഥിത കാളിയസ്യ
ഫണാഗ്രരംഗേ നടനപ്രിയം തം
ത്വത്‌ പുച്ഛഹസ്‌തം ശരദിന്ദുവക്ത്രം
ബാലം മുകുന്ദം മനസാ സ്‌മരാമി

ശിക്യേ നിധായാജ്യ പയോദധീനി
കാര്യാല്‍ ഗതായാം വ്രജനായികായാം
ഭുക്ത്വാ യഥേഷ്ടം കപടേന സുപ്തം
ബാലം മുകുന്ദം മനസാ സ്‌മരാമി

ലംബാളകം ലംബിതഹാരയഷ്ടിം
ശൃംഗാരലീലാങ്കുരദന്തപങ്‌ക്തിം
ബിംബാധരം ചാരുവിശാലനേത്രം
ബാലം മുകുന്ദം മനസാ സ്‌മരാമി

ഉലൂഖലേ ബദ്ധമുദാര ശൌര്യം
ഉത്തുംഗയുഗ്‌മാര്‍ജ്ജുന ഭംഗലീലം
ഉദ്‌ഫുല്ല പത്മായത ചാരുനേത്രം
ബാലം മുകുന്ദം മനസാ സ്‌മരാമി

ഫലശ്രുതി.
ഏവം മുകുന്ദാഷ്ടകമാദരേണ
സുകൃത്‌പഠേദ്യ: സ ലഭേത നിത്യം
ജ്ഞാനപ്രദം പാപഹരം പവിത്രം
ശ്രേയശ്ച വിദ്യാശ്ച യശശ്ച മുക്തിം.

Tuesday, April 22, 2008

ശ്രീ ശങ്കരാചാര്യര്‍ രചിച്ച ശ്രീഗണേശ പഞ്ചരത്ന സ്‌തോത്രം


മുദാ കരാത്ത മോദകം സദാ വിമുക്തി സാധകം
കലാധരാവതംസകം വിലാസിലോകരക്ഷകം
അനായകൈകനായകം വിനാശിതേഭദൈത്യകം
നതാശുഭാശുനാശകം നമാമി തം വിനായകം

നതേതരാതി ഭീകരം നവോദിതാര്‍ക്ക ഭാസുരം
നമത്‌സുരാരി നിര്‍ജ്ജരം നതാധികാപദുദ്ധരം
സുരേശ്വരം നിധീശ്വരം ഗജേശ്വരം ഗണേശ്വരം
മഹേശ്വരം തമാശ്രയേ പരാത്പരം നിരന്തരം

സമസ്തലോകശങ്കരം നിരസ്‌തദൈത്യകുഞ്ജരം
ദരേതരോദരം വരം വരേഭവക്ത്രമക്ഷരം
കൃപാകരം ക്ഷമാകരം മുദാകരം യശസ്കരം
മനസ്‌കരം നമസ്‌കൃതാം നമസ്‌കരോമി ഭാസ്വരം

അകിഞ്ചനാര്‍ത്തിമാര്‍ജ്ജനം ചിരന്തനോക്തിഭാജനം
പുരാരി പൂര്‍വനന്ദനം സുരാരിഗര്‍വ ചര്‍വ്വണം
പ്രപഞ്ചനാശഭീഷണം, ധനഞ്ജയാദിഭൂഷണം
കപോലദാനവാരിണം ഭജേ പുരാണവാരണം

നിതാന്തകാന്ത ദന്തകാന്തി മന്തകാന്തകാത്മജം
അചിന്ത്യരൂപമന്തഹീനമന്തരായകൃന്തനം
ഹൃദന്തരേ നിരന്തരം വസന്തമേവ യോഗിനാം
തമേകദന്തമേകമേവ ചിന്തയാമി സന്തതം

ഫലശ്രുതി.
മഹാഗണേശപഞ്ചരത്നമാദരേണ യോന്വഹം
പ്രജല്‍പ്പതി പ്രഭാതകേ ഹൃദിസ്മരന്‍ ഗണേശ്വരം
അരോഗതാമദോഷതാം സുസാഹിതീം സുപുത്രതാം
സമാഹിതായുരഷ്ടഭൂതിമഭ്യുപൈതി സോ ചിരാത്‌.

ഗണേശാഷ്ടകം


ഏകദന്തം മഹാകായം
തപ്തകാഞ്ചന സന്നിഭം
ലംബോദരം വിശാലാക്ഷം
വന്ദേഹം ഗണനായകം

മൌഞ്ജീകൃഷ്ണാജിനധരം
നാഗയജ്ഞോപവീതിനം
ബാലേന്ദു വിലസന്‍ മൌലീം
വന്ദേഹം ഗണനായകം

അംബികാഹൃദയാനന്ദം
മാതൃഭി: പരിപാലിതം
ഭക്തപ്രിയം മദോന്‌മത്തം
വന്ദേഹം ഗണനായകം

ചിത്രരത്ന വിചിത്രാംഗം
ചിത്രമാലാവിഭൂഷിതം
ചിത്രരൂപധരം ദേവം
വന്ദേഹം ഗണനായകം

ഗജവക്ത്രം സുരശ്രേഷ്ഠം
കര്‍ണ്ണചാമരഭൂഷിതം
പാശാങ്കുശധരം ദേവം
വന്ദേഹം ഗണനായകം

മൂഷികോത്തമമാരൂഹ്യ
ദേവാസുര മഹാഹവേ
യോദ്ധു കാമം മഹാവീര്യം
വന്ദേഹം ഗണനായകം

സര്‍വ്വവിഘ്നഹരം ദേവം
സര്‍വ്വവിഘ്നവിവര്‍ജ്ജിതം
സര്‍വ്വസിദ്ധിപ്രദാതാരം
വന്ദേഹം ഗണനായകം

ഫലശ്രുതി
ഗുണാഷ്ടകമിദം പുണ്യം
ഭക്തിതോ യ: പഠേന്നര:
വിമുക്ത: സര്‍വ്വപാപേഭ്യ
സര്‍വ്വാഭീഷ്ടം സ വിന്ദതി

Monday, April 21, 2008

ശ്രീ ശങ്കരാചാര്യര്‍ രചിച്ച ശ്രീകൃഷ്ണാഷ്ടകം


ഭജേ പ്രജൈകമണ്ഡനം സമസ്തപാപഖണ്ഡനം
സ്വഭക്ത ചിത്തരഞ്ജനം സദൈവനന്ദനന്ദനം
സുപിച്ഛ ഗുച്ഛ്മസ്തകം സുനാദവേണു ഹസ്തകം
അനംഗരംഗസാഗരം നമാമി കൃഷ്ണനാഗരം

മനോജഗര്‍വ്വമോചനം വിശാലലോലലോചനം
വിധൂതഗോപശോചനം നമാമിപദ്‌മലോചനം
കരാരവിന്ദഭൂധരം സ്മിതാവലോകസുന്ദരം
മഹേന്ദ്രമാനദാരണം നമാമി കൃഷ്ണവാരണം

കദംബസൂനകുണ്ഡലം സുചാരു ഗണ്ഡമണ്ഡലം
വ്രജാംഗനൈകവല്ലഭം നമാമി കൃഷ്ണദുര്‍ല്ലഭം
യശോദയാ സമോദയാ സഗോപയാ സനന്ദയാ
യുതം സുഖൈകദായകം നമാമി ഗോപനായകം

സദൈവപാദപങ്കജം മദീയമാനസേ നിജം
ദധാനമുത്തമാലകം നമാമി നന്ദബാലകം
സമസ്തദോഷശോഷണം സമസതലോകപോഷണം
സമസ്തഗോപമാനസം നമാമി നന്ദലാലസം

ഭുവോ ഭരാവതാരകം ഭാവബ്‌ധികര്‍ണ്ണധാരകം
യശോമതീകിശോരകം നമാമി ചിത്തചോരകം
ഭൃഗന്തകാന്ത ഭംഗിണം സദാ സദാലസംഗിനം
ദിനേ ദിനേ നവം നവം നമാമി നന്ദ സംഭവം

ഗുണാകരം സുഖാകരം കൃപാകരം കൃപാപരം
സുരദ്വിഷന്നികര്‍ത്തനം നമാമി ഗോപനന്ദനം
നവീനഗോപനാഗരം നവീനകേളിലമ്പടം
നമാമി മേഘസുന്ദരം തടിത്‌പ്രഭാലസത്‌പടം

സമസ്തഗോപനന്ദനം ഹൃദംബുജൈകമോദനം
നമാമി കുഞ്ജമദ്ധ്യഗം പ്രസന്നഭാനുശോഭനം
നികാമകാമദായകം ദൃഗന്തചാരുസായകം
രസാലവേണുഗായകം നമാമി കഞ്ജനായകം

വിദഗ്‌ദ്ധഗോപികാ മനോമനോജ്ഞതല്പശായിനം
നമാമി കഞ്ജകാനനേ പ്രവൃദ്ധവഹ്നി പായിനം
യദാ തദാ യഥാ തഥാ തഥൈവ കൃഷ്ണ സത്‌കഥാ
മയാ സദൈവ ഗീയതാം തഥാ കൃപാ വിധീയതാം

ഫലശ്രുതി.
പ്രമാണികാഷ്ടകാദ്വയം ജപത്യധീത്യയ: പുമാന്‍
ഭവേത്‌ സനന്ദനന്ദനേ ഭവേ ഭവേ സുഭക്തിമാന്‍

Saturday, April 19, 2008

ഭൂതനാഥ സ്‌തോത്രം


അഖിലഭുവനദീപം, ഭക്തചിന്താബ്‌ജസൂനം
സുരമുനിഗണസേവ്യം, തത്വമസ്യാദി ലക്ഷ്യം
ഹരിഹരസുതമീശം, താരകബ്രഹ്മരൂപം
ശബരിഗിരിനിവാസം, ഭാവയേ ഭൂതനാഥം

ശ്രീ ശങ്കരനന്ദനം ഹരിസുതം കൌമാരമാരാഗ്രജം
ചാപം പുഷ്പശരാന്വിതം മദഗജാരൂഡം സുരക്താംബരം
ഭൂതപ്രേതപിശാചവന്ദിത പദം ശ്‌മശ്രുസ്വയാലംകൃതം
പാര്‍ശ്വേ പുഷ്‌കല പൂര്‍ണ്ണകാമിനിയുതം ശാസ്താരമീശം ഭജേ

മഹാരണ്യ മന്‍ മാനസാന്തര്‍ നിവാസന്‍
അഹങ്കാരദുര്‍വാര ഹിംസ്രാന്‍ മൃഗാദിന്‍
നിഹന്തം കിരാതാവതാരം ചരന്തം
പരം ജ്യോതിരൂപം ഭജേ ഭൂതനാഥം

Friday, April 18, 2008

അഷ്ടലക്ഷ്മി സ്‌തോത്രം (മഹാലക്ഷ്മി സ്‌തോത്രം)


ആദിലക്ഷ്മി
സുരഗണവന്ദിത സുന്ദരി മാധവി ചന്ദ്രസഹോദരി ഹേമമയേ
മുനിഗണവന്ദിത മോക്ഷപ്രദായിനി മഞ്ജുളഭാഷിണി വേദനുതേ
പങ്കജവാസിനി ദേവസുപൂജിത സദ്‌ഗുണവര്‍ഷിണി ശാന്തിയുതേ
ജയ ജയ ഹേ മധുസൂദനകാമിനി ആദിലക്ഷ്മി ജയ പാലയമാം
ധാന്യലക്ഷ്മി
അയികലി കല്‌മഷ നാശിനി കാമിനി വൈദികരൂപിണി വേദമയേ
ക്ഷീരസമുദ്‌ഭവ മംഗളരൂപിണി മന്ത്രനിവാസിനി മന്ത്രനുതേ
മംഗളദായിനി അംബുജവാസിനി ദേവഗണാശ്രിത പാദയുതേ
ജയ ജയ ഹേ മധുസൂദനകാമിനി ധാന്യലക്ഷ്മി ജയ പാലയമാം
ധൈര്യലക്ഷ്മി
ജയവരവര്‍ണ്ണിനി വൈഷ്‌ണവി ഭാര്‍ഗ്ഗവി മന്ത്രസ്വരൂപിണി മന്ത്രമയേ
സുരഗണപൂജിത ശീഘ്രഫലപ്രദ ജ്ഞാനവികാസിനി ശാസ്ത്രനുതേ
ഭവഭയഹാരിണി പാപവിമോചിനി സാധുജനാശ്രിത പാദയുതേ
ജയ ജയ ഹേ മധുസൂദനകാമിനി ധൈര്യലക്ഷ്മി ജയ പാലയമാം
ഗജലക്ഷ്മി
ജയ ജയ ദുര്‍ഗതിനാശിനി കാമിനി സര്‍വഫലപ്രദ ശാസ്ത്രമയേ
രഥഗജതുരഗപദാദി സമാനുത പരിജനമണ്ഡിത ലോകനുതേ
ഹരിഹരബ്രഹ്മസുപൂജിത സേവിത താപനിവാരിണി പാദയുതേ
ജയ ജയ ഹേ മധുസൂദനകാമിനി ശ്രീ ഗജലക്ഷ്മി പാലയമാം
സന്താനലക്ഷ്മി
അയി ഖഗവാഹിനി മോഹിനി ചക്രിണി രാഗവിവര്‍ദ്ധിനി ജ്ഞാനമയേ
ഗുണഗണവാരിധി ലോകഹിതൈഷിണി സപ്തസ്വരായുധ ഗാനയുതേ
സകലസുരാസുര ദേവമുനീശ്വര മാനവവന്ദിത പാദയുതേ
ജയ ജയ ഹേ മധുസൂദനകാമിനി സന്താനലക്ഷ്മി പാലയമാം
വിജയലക്ഷ്മി
ജയ കമലാസനി സദ്‌ഗതിദായിനി ജ്ഞാനവികാസിനി രാഗമയേ
അനുദിനമര്‍ച്ചിത കുങ്കുമധൂസരഭൂഷിതവാസിത വാദ്യനുതേ
കനകധരാസ്‌തുതി വൈഭവവന്ദിത ശങ്കരദേശിക മാന്യപദേ
ജയ ജയ ഹേ മധുസൂദനകാമിനി വിജയലക്ഷ്മി ജയ പാലയമാം
വിദ്യാലക്ഷ്മി
പ്രണതസുരേശ്വരി ഭാരതി ഭാര്‍ഗ്ഗവി ശോകവിനാശിനി രത്നമയേ
മണിമയഭൂഷിത കര്‍ണ്ണവിഭൂഷണ ശാന്തിസമാവൃത ഹാസ്യമുഖേ
നവനിധിദായിനി കലിമലഹാരിണി കാമ്യഫലപ്രദ ഹസ്‌തയുതേ
ജയ ജയ ഹേ മധുസൂദനകാമിനി വിദ്യാലക്ഷ്മി പാലയമാം
ധനലക്ഷ്മി
ധിമി ധിമി ധിംധിമി ധിംധിമി ധിംധിമി ദുന്ദുഭിനാദ സുപൂര്‍ണ്ണമയേ
ധുമ ധുമ ദുന്ദും ദുന്ദും ദുന്ദും ശംഖനിനാദ സുവാദ്യയുതേ
വേദപുരാണിതിഹാസ സുപൂജിത വൈദികമാര്‍ഗ്ഗപ്രദര്‍ശയുതേ
ജയ ജയ ഹേ മധുസൂദനകാമിനി ശ്രീ ധനലക്ഷ്മി പാലയമാം

വസിഷ്ഠമഹര്‍ഷി രചിച്ച ദാരിദ്ര്യദഹന സ്‌തോത്രം


വിശ്വേശ്വരായ, നരകാര്‍ണ്ണവതാരണായ
കര്‍ണ്ണാമൃതായ, ശശിശേഖരഭൂഷണായ
കര്‍പ്പൂരകുന്ദധവളായ, ജടാധരായ
ദാരിദ്ര്യദു:ഖദഹനായ, നമ:ശിവായ

ഗൌരിപ്രിയായ, രജനീശകലാധരായ
കാലാന്തകായ, ഭുജഗാധിപകങ്കണായ
ഗംഗാധരായ, ഗജരാജവിമര്‍ദ്ദനായ
ദാരിദ്ര്യദു:ഖദഹനായ, നമ:ശിവായ

ഭക്തിപ്രിയായ, ഭവരോഗഭയാപഹായ
ഉഗ്രായ, ദുര്‍ഗ്ഗഭവസാഗരതാരണായ
ജ്യോതിര്‍മയായ, പുനരുദ്‌ഭവവാരണായ
ദാരിദ്ര്യദു:ഖദഹനായ, നമ:ശിവായ

ചര്‍മ്മാംബരായ, ശവഭസ്‌മവിലേപനായ
ഫാലേക്ഷണായ, ഫണികുണ്ഡലമണ്ഡിതായ
മഞ്ജീരപാദയുഗളായ, ജടാധരായ
ദാരിദ്ര്യദു:ഖദഹനായ, നമ:ശിവായ

പഞ്ചാനനായ, ഫണിരാജവിഭൂഷണായ
ഹേമാംശുകായ, ഭുവനത്രയമണ്ഡനായ
ആനന്ദഭൂമിവരദായ, തമോഹരായ
ദാരിദ്ര്യദു:ഖദഹനായ, നമ:ശിവായ

ഭാനുപ്രിയായ, ദുരിതാര്‍ണ്ണവതാരണായ
കാലാന്തകായ, കമലാസനപൂജിതായ
നേത്രത്രയായ, ശുഭലക്ഷണലക്ഷിതായ
ദാരിദ്ര്യദു:ഖദഹനായ, നമ:ശിവായ

രാമപ്രിയായ, രഘുനാഥവരപ്രദായ
നാഗപ്രിയായ, നരകാര്‍ണ്ണവതാരണായ
പുണ്യായ, പുണ്യചരിതായ, സുരാര്‍ച്ചിതായ
ദാരിദ്ര്യദു:ഖദഹനായ, നമ:ശിവായ

മുക്തേശ്വരായ, ഫലദായഗണേശ്വരായ
ഗീതപ്രിയായ വൃഷഭേശ്വരവാഹനായ
മാതംഗചര്‍മ്മവസനായ, മഹേശ്വരായ
ദാരിദ്ര്യദു:ഖദഹനായ, നമ:ശിവായ

ഗൌരീവിലാസ ഭുവനായ, മഹോദയായ
പഞ്ചാനനായ, ശരണാഗതവക്ഷകായ
ശര്‍വ്വായ, സര്‍വജഗതാമതിദായകസ്‌മൈ
ദാരിദ്ര്യദു:ഖദഹനായ, നമ:ശിവായ

ഫലശ്രുതി.
വസിഷ്ഠേന കൃതം സ്‌തോത്രം
സര്‍വസമ്പത്‌കരം പരം
ത്രിസന്ധ്യം യ: പഠേത്‌ നിത്യം
സ ഹി സ്വര്‍ഗ്ഗമവാപ്‌നുയാത്‌.

Thursday, April 17, 2008

അഗസ്ത്യമുനി രചിച്ച സരസ്വതി സ്‌തോത്രം


യാ കുന്ദേന്ദു തുഷാരഹാര ധവളാ, യാ ശുഭ്രവസ്ത്രാവൃതാ
യാ വീണാ വരദണ്ഡമണ്ഡിതകരാ, യാ ശ്വേതപത്മാസനാ
യാ ബ്രഹ്മാച്യുത ശങ്കര പ്രഭൃതിഭിര്‍, ദേവൈ സദാ പൂജിതാ
സാ മാം പാദു സരസ്വതി ഭഗവതീ, നിശ്ശേഷജാഡ്യാപഹാ

ദോര്‍ഭിര്‍യുക്താ ചതുര്‍ഭിം, സ്ഫടികമണിനിഭൈര്‍, അക്ഷമാലാം തദാനാം
ഹസ്തേനൈ കേനപത്മം സിതമപിചശുകം, പുസ്തകം ചാ പരേണ
ഭാസാകുന്ദേന്ദു ശംഖസ്ഫടികമണിനിഭാ, ഭാസമാനാ സമാനാ
സാ മേ വാഗ്‌ദേവദേയം, നിവസതു വദനേ, സര്‍വദാ സുപ്രസന്നാ.

സുരാസുരാസേവിത പാദപങ്കജാ, കരേ വിരാജത്‌ കമനീയപുസ്തകാ
വിരിഞ്ചിപത്നീം കമലാസനസ്ഥിതാ, സരസ്വതീ നൃത്യതു വാചിമേ സദാ
സരസ്വതീ സരസിജകേസരപ്രഭാ, തപസ്വിനീ സിതകമലാസനപ്രിയാ
ഘനസ്തനീ കമലവിലോലലോചനാ, മനസ്വിനീ ഭവതു വരപ്രസാദിനീ.

സരസ്വതീ നമസ്തുഭ്യം വരദേ കാമരൂപിണീ
വിദ്യാരംഭം കരിഷ്യാമി സിദ്ധിര്‍ഭവതുമേ സദാ

സരസ്വതീ നമസ്തുഭ്യം സര്‍വ്വദേവീ നമോ നമ:
ശാന്തരൂപേ ശശിധരേ, സര്‍വ്വയോഗേ നമോ നമ:
നിത്യാനന്ദേ നിരാധാരേ, നിഷ്‌കളായേ നമോ നമ:
വിദ്യാധരേ, വിശാലാക്ഷീ ശുദ്ധജ്ഞാനേ നമോ നമ:

ശുദ്ധസ്ഫടികരൂപായേ, സൂക്ഷ്മരൂപേ നമോ നമ:
ശബ്ദബ്രഹ്മീ ചതുര്‍ഹസ്തേ സര്‍വ്വസിദ്ധൈ നമോ നമ:
മുക്താലംകൃത സര്‍വാംഗേ, മൂലാധാരേ നമോ നമ:
മൂലമന്ത്രസ്വരൂപായേ, മൂലശക്ത്യൈ നമോ നമ:

മനോന്‍മണീ, മഹായോഗൈ, വാഗീശ്വൈര്യൈ നമോ നമ:
വാഗ്‌ന്യൈ വരദഹസ്തായേ, വരദായേ നമോ നമ:
വേദായേ വേദരൂപായേ, വേദാന്തായേ നമോ നമ:
ഗുണദോഷവിവര്‍ജ്ജിന്യൈ, ഗുണദീപ്ത്യൈ നമോ നമ:

സര്‍വജ്ഞാനേ സദാനന്ദേ സര്‍വ്വരൂപേ നമോ നമ:
സമ്പന്നായേ, കുമാരീ ച സര്‍വജ്ഞൈ തേ നമോ നമ:
യോഗാനാര്യൈ ഉമാദേവ്യൈ, യോഗാനന്ദേ നമോ നമ:
ദിവ്യജ്ഞാന ത്രിനേത്രായേ, ദിവ്യമൂര്‍ത്തേ നമോ നമ:

അര്‍ദ്ധചന്ദ്രജടാധാരീ, ചന്ദ്രബിംബേ നമോ നമ:
ചന്ദ്രാദിത്യ ജടാധാരീ, ചന്ദ്രബിംബേ നമോ നമ:
അണുരൂപേ, മഹാരൂപേ, വിശ്വരൂപേ നമോ നമ:
അണിമദ്ധ്യാഷ്ടസിദ്ധായേ, ആനന്ദായേ നമോ നമ:

ജ്ഞാനവിജ്ഞാനരൂപായേ, ജ്ഞാനമൂര്‍ത്തേ നമോ നമ:
നാനാശാസ്ത്രസ്വരൂപായേ, നാനാരൂപേ നമോ നമ:
പത്മജാ പത്മവംശാ ച പത്മരൂപേ നമോ നമ:
പരമേഷ്ട്യൈ പരാമൂര്‍ത്തേ, നമസ്തേ പാപനാശിനീ

മഹാദേവീ, മഹാകാളീ, മഹാലക്ഷ്മീ നമോ നമ:
ബ്രഹ്മവിഷ്ണുശിവായൈച, ബ്രഹ്മനാര്യൈ നമോ നമ:
കമലാകരപുഷ്പാ ച, കര്‍മ്മരൂപേ നമോ നമ:
കപാലീ കര്‍മ്മദീപ്തായേ, കര്‍മ്മദായീ നമോ നമ:

ഫലശ്രുതി.
സായം പ്രാത: പഠേ നിത്യം ഷാണ്‍മാസാത്‌ സിദ്ധിരുച്യതേ
ഘോരവ്യാഘ്രഭയം നാസ്തി, പഠദം ശ്രുണ്‍വതാമപി
ഇത്ഥം സരസ്വതീസ്തോത്രം, അഗസ്ത്യമുനി വാചകം
സര്‍വ്വസിദ്ധികരം നൃണാം സര്‍വ്വപാപപ്രണാശനം.

വിഘ്നഹരസ്‌തോത്രം


ശുക്ലാംബരധരം വിഷ്ണും, ശശിവര്‍ണ്ണം ചതുര്‍ഭുജം
പ്രസന്നവദനം ധ്യായേത്, സര്‍വവിഘ്നോപശാന്തയേ

പ്രണമ്യ ശിരസാ ദേവം , ഗൌരീപുത്രം വിനായകം
ഭക്ത്യാ വ്യാസം സ്മരേ നിത്യം, ആയു: കാമാര്‍ത്ഥ സിദ്ധയേ

പ്രഥമം വക്രതുണ്ഡം ച, ഏകദന്തം ദ്വിതീയകം
തൃതീയം കൃഷ്ണപിംഗാക്ഷം, ഗജവക്ത്രം ചതുര്‍ത്ഥകം

ലംബോദരം പഞ്ചമം ച, ഷഷ്ഠം വികടമേവ ച
സപ്തമം വിഘ്നരാജം ച, ധൂമ്രവര്‍ണ്ണം തഥാഷ്ടകം

നവമം ഫാലചന്ദ്രം ച, ദശമം തു വിനായകം
ഏകാദശം ഗണപതിം, ദ്വാദശം തു ഗജാനനം

ദ്വാദശൈതാനി നാമാനി, ത്രിസന്ധ്യം യ: പഠേത്‌ നര:
ന ച വിഘ്നഭയം തസ്യ, സര്‍വസിദ്ധികരം ധ്രുവം

ഫലശ്രുതി.

വിദ്യാര്‍ത്ഥീ ലഭതേ വിദ്യാം, ധനാര്‍ത്ഥീ ലഭതേ ധനം
പുത്രാര്‍ത്ഥീ ലഭതേ പുത്രാന്‍, മോക്ഷാര്‍ത്ഥീ ലഭതേ ഗതിം

ജപേത്‌ ഗണപതി സ്തോത്രം, ഷഡ്‌ഭിര്‍മാസൈ: ഫലം ലഭേത്
സംവത്‌സരേണ സിദ്ധിം ച, ലഭതേ നാത്രസംശയ: